Skip to main content

Posts

Showing posts from 2019

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

യവനികയ്ക്ക് പിന്നിലെ സ്വപ്നാടനങ്ങൾ

സ്വപ്നങ്ങൾ! സ്വപ്നം കാണാനാർക്കാണിഷ്ടമല്ലാത്തത്? കണ്ണ് തുറന്നും അടച്ചും സ്വപ്നങ്ങൾ കാണാൻ നാമേ വരും വിദഗ്ദ്ധരാണ്. എന്നാലും, എന്നോടാരെങ്കിലും എന്റെ സ്വപ്നമെന്താണ്? ലക്ഷ്യമെന്താണ്? ആഗ്രഹമെന്താണ് ? എന്നൊക്കെ ചോദിച്ചാൽ ഞാൻ തീർച്ചയായും കുഴങ്ങിപ്പോകും. കാലത്തിനനുസരിച്ച് എന്റെ ആഗ്രഹങ്ങൾ മാറിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാൽ ചില സ്വപ്നങ്ങൾ, അതായത് ദീർഘമായ ഉറക്കത്തിനിടയിൽ ഒളിഞ്ഞു നോക്കുന്ന ചില സ്വപ്നങ്ങളുണ്ട്. അവ എന്നെ അലോസരപ്പെടുത്തുന്നു, ഭയപ്പെടുത്തുന്നു. ഈ സ്വപ്നങ്ങളിൽ നിന്നുള്ള പൂർണ്ണമായ മുക്തിയാണ് എന്റെ ആഗ്രഹം. കേൾക്കുന്നവർക്ക് വളരെ നിസാരമായി തോന്നുമെങ്കിലും ചില പ്രത്യേക ദൃശ്യങ്ങൾ ഉൾക്കിടിലം കൊള്ളിയ്ക്കുന്നു. അത്തരത്തിലുള്ള ചില സ്വപ്നാനുഭവങ്ങളെപ്പറ്റി ഞാനിവിടെ കുറിയ്ക്കട്ടെ. നാലാം തരത്തിൽ പഠിയ്ക്കുമ്പോഴാണ് സൈക്കിൾ വേണമെന്നൊരു മോഹം മനസ്സിൽ പൊട്ടി മുളച്ചത്.സൈക്കിളിനെ പറ്റിയുള്ള ദിവാസ്വപ്നങ്ങൾ കണ്ടു തുടങ്ങിയ അന്നു മുതൽ ഉറക്കത്തിൽ അതൊരു വില്ലനായി അവതരിച്ചു. കണ്ണും മൂക്കും വായുമൊക്കെയുള്ള ഭീമാകാരമായ സൈക്കിൾ ! അതെന്നെ ഏതോ കാട്ടിലൂടെ കൊണ്ടുപോവുകയാണ്. കാട്ടിൽ പലതരം അലർച്ചകൾ പ്രകമ്പനം കൊള...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

ഡോൾമ ആൻറി മോമോസ് :ഡൽഹി തെരുവുകൾക്കൊരു ടിബറ്റൻ രുചിഭേദം

അപ്രതീക്ഷിതമായി വീണു കിട്ടിയ സുവർണാവസരമായിരുന്നു ഡൽഹി യാത്ര .അക്ഷർധാം ക്ഷേത്രം, ചാന്ദ്നി ചൗക്ക്, ജൻപഥ് എന്നിവിടങ്ങളെല്ലാം സന്ദർശിച്ച ശേഷം ലജ്പത് നഗർ മാർക്കറ്റിലേക്ക് തിരിച്ചു.കുറഞ്ഞ വിലയിൽ ആവശ്യമുള്ളതെന്തും ലഭിയ്ക്കുന്നത് കൊണ്ട് മാർക്കറ്റിൽ നല്ല തിരക്കാണ്. കാഴ്ചകളൊക്കെ കണ്ട്, കുറച്ച് ഷോപ്പിങ്ങും കഴിഞ്ഞപ്പോൾ വിശപ്പിന്റെ വിളി വന്നു. സെൻട്രൽ മാർക്കറ്റിനുള്ളിൽ ഉഗ്രൻ മോമോസ് കിട്ടുന്നൊരു കടയുണ്ടെന്ന് കേട്ടിട്ടുണ്ട് .'ഡോൾമ ആൻറി മോമോസ് ' പേരിനൊരു സ്റ്റൈലൊക്കെയുണ്ട്. ഡൽഹിയിൽ വളരെ പ്രശസ്തമായ ഡോൾമ ആൻറി മോമോസിന് ഇരുപത്തിയഞ്ച് വർഷത്തെ സേവന പാരമ്പര്യവും! എന്നാൽ പിന്നെ മോമോസ് അകത്തായിട്ടു തന്നെ കാര്യം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് ഉണർന്നാൽ രാത്രി ഒൻപത് മണി വരെ നല്ല തിരക്കാണ്. വൈകിട്ട് മൂന്ന് മണിയാകുന്നതേയുള്ളു. കടയുടെ മുൻപിൽ ജനസാഗരം. കോളേജ് വിദ്യാർത്ഥികളാണ് അധികവും. ഒരു സംഘം സ്ഥലം വിടുമ്പോൾ മൂന്ന് സംഘങ്ങൾ വീണ്ടും വരുന്നു.നോക്കുമ്പോൾ, മോമോസ് മാത്രമല്ല മറ്റു പലതുമുണ്ടിവിടെ.. മെനു എന്താണെന്ന് വിശദമായിട്ടറിയാൻ കടയുടെ മുന്നിൽ ചെന്നു നിന്ന് ആകെ വീക്ഷിയ്ക്കാൻ തുടങ്ങി. ചൈനീസ് പ്ലാറ...

ആമയിഴഞ്ചാൻ തോട്: ശോചനീയാവസ്ഥ തുടരുന്നു

കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെയും ഓപ്പറേഷൻ അനന്തയുടെയും മറ്റും ഭാഗമായി ആമയിഴഞ്ചാൻ തോട് ശുചീകരിയ്ക്കാൻ ശ്രമം നടന്നെങ്കിലും പൂർണ്ണമായി ഫലപ്രദമായിട്ടില്ല. തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ അനന്ത.നഗരവികസനത്തിന്റെ ഭാഗമായി കിഴക്കേക്കോട്ട, തമ്പാനൂര്‍ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കുന്നതിനു വേണ്ടിയാണ് ചീഫ് സെക്രട്ടറിയുടെയും ജില്ല കളക്ടറുടെയും നേതൃത്വത്തില്‍ ആരംഭിച്ച ഓപ്പറേഷന്‍ അനന്ത പല ഘട്ടങ്ങളിൽ നിർത്തി വെയ്ക്കുകയാണുണ്ടായത്.പഴയ ഓടകളില്‍ ചിലത് തുറന്നും ചിലത് നികത്തിയും റോഡ് താറുമാറാക്കിയിരിക്കുകയാണ്. കൃത്യമായ മാസ്റ്റര്‍പ്ലാന്‍ ഇല്ലാതെയാണ് ഓപ്പറേഷന്‍ അനന്ത ആരംഭിച്ചത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആരംഭിച്ചിട്ട് ഒടുവില്‍ ഗതാഗതക്കുരുക്കുകളിലേക്കെത്തിയിരിക്കുകയാണ്.ഭൂപ്രകൃതിയെ മറന്നുകൊണ്ടുള്ള വികസനമാണ് തിരുവനന്തപുരം നഗരത്തെ  ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്. നഗരത്തിന് ഉള്‍ക്കൊളളാന്‍ കഴിയുന്നതിനപ്പുറം അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഇവിടെ നടന്നുകഴിഞ്ഞ...

ശില്പങ്ങൾ കഥ പറയുന്ന മഹാബലിപുരം

യാത്രകളോട് അടങ്ങാത്ത പ്രണയമൊക്കെയാണെങ്കിലും ചുരുങ്ങിയ ചെലവിൽ ഒതുങ്ങുന്ന യാത്രകളോട് ഞങ്ങൾക്ക് ലേശം ഇഷ്ടക്കൂടുതലുണ്ട്.ഞങ്ങളെന്ന് പറയുമ്പോൾ ഞാനും അലീഷയും. ജീവിതയാത്രയിൽ പതിനഞ്ചാം വയസ് മുതൽ ഒപ്പം കൂടിയ എന്റെ സ്വന്തം ശല്യക്കാരി. ഉപരിപഠനത്തിനായി അവൾ പട്നയിലേക്ക് പറന്നതോടെ എന്റെ യാത്രകളും ചുരുങ്ങി തുടങ്ങി. എങ്കിലും ഒരു ദീർഘ യാത്ര ഞങ്ങളിരുവരുടെയും സ്വപ്നമായിരുന്നു. എപ്പോൾ സംസാരിച്ചാലും യാത്രയിൽ തുടങ്ങി യാത്രയിൽ തന്നെ അവസാനിയ്ക്കും. അങ്ങനെയിരിക്കെ ഓർക്കാപ്പുറത്ത് അലീഷയ്ക്ക് പത്ത് ദിവസത്തേക്ക് അവധി ലഭിച്ചു. എനിക്ക് ലീവെടുക്കാൻ വലിയ ബുദ്ധിമുട്ടില്ലതാനും. അപ്പോഴാണ് യാത്രയെ പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചത്. നല്ലൊരവസരമാണ്, എല്ലാ തിരക്കുകളിൽ നിന്നും മാറി നിൽക്കാൻ, ഞങ്ങളുടേതായ ഇടം കണ്ടെത്താൻ. ചെന്നൈയിലാണ് അലീഷയുടെ സഹോദരി ശിൽപ ജോലി ചെയ്യുന്നത്. അതു കൊണ്ട് തന്നെ, താമസത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ട. മഹാബലിപുരത്തെ കുറിച്ച് കേട്ട ഒരോർമ്മ മനസിലേക്ക് ഓടിയെത്തി.എന്നാൽ മഹാബലിപുരത്ത് തന്നെ പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഉടനെ തന്നെ ചെന്നൈയിലേയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു. ദിവസങ്ങളെണ്ണി മുന്...

കാവടിയാടി കൊടകര ഷഷ്ഠി

തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് ചേക്കേറിയപ്പോൾ നഷ്ടമായത് എന്റെ നാട്ടിലെ ഉത്സവങ്ങളായിരുന്നു. അക്കാര്യത്തിൽ നേരിയ ദു:ഖവുമുണ്ടായിരുന്നു. എന്നാൽ തൃശൂർ എനിക്ക് മുന്നിൽ തുറന്നിട്ടത്, നിറപ്പകിട്ടാർന്ന നിരവധി ഉത്സവങ്ങളുടെ വർണ്ണലോകമായിരുന്നു."വരിക്കച്ചക്കേടെ ചൊള കണക്കിന് തുടു തുടുത്തൊരു കല്യാണി.. കൊടകരയിൽ കാവടിയാടുമ്പോ കണ്ടെടീ ഞാനൊരു മിന്നായം..” ഈ പാട്ടിലൂടെയാണ് കൊടകര ഷഷ്ഠിയിലേക്ക് എത്തിപ്പെടുന്നത്. സുഹൃത്തുക്കളെല്ലാവരും പറഞ്ഞ് കൊതിപ്പിച്ച ഉത്സവമായിരുന്നു കൊടകര ഷഷ്ഠി.  വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠി ദിവസമാണ് ആഘോഷിയ്ക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഷഷ്ഠിയാഘോഷം ഇതാണെന്ന് കരുതപ്പെടുന്നു. ഉറ്റ സൃഹൃത്തായ അമൃത കൊടകരക്കാരിയാണ്. അവളുടെ വീട്ടിൽ പോയാൽ ഷഷ്ഠി മഹോത്സവവും കാണാം കപ്പയും ബീഫും തിന്നാം. അങ്ങനെ ഞങ്ങൾ പതിനാലു പേരടങ്ങുന്ന വാനര സംഘം ഷഷ്ഠിയ്ക്ക് തലേന്ന് തന്നെ അമൃതയുടെ വീട്ടിൽ തമ്പടിച്ചു. ഇനി കുറച്ച് ഉത്സവവിശേഷമാവാം. കൊടകര കുന്നതൃക്കോവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലാണ് ഷഷ്ഠി മഹോത്സവം കൊടിയേറുന്നത്.പത്തൊൻപതോളം ദേശക്കാവടികൾ ആഘോഷത്തിൽ പങ്കെടുക്കാറുണ്ട് .ഈ ദേശകാവടികൾ തന്നെയാണ് മഹോത്സവ...

പരീക്ഷണകാലം

രണ്ടായിരത്തിപ്പതിനേഴിലെ ഒരു പരീക്ഷാക്കാലം . കൃത്യമായി പറഞ്ഞാൽ കാലിക്കറ്റ് സർവ്വകലാശാല 'പണി' തന്ന് നീട്ടിവെച്ച മൂന്നാം സെമസ്റ്റർ പരീക്ഷാ മാമാങ്കം.ആകെ കൂടെ നാല് വിഷയങ്ങൾ മാത്രമേ പഠിയ്ക്കാനുള്ളു എന്ന അഹങ്കാരം കാരണം ഞങ്ങൾ സ്റ്റഡി ലീവ് ഒക്കെ ആഘോഷിച്ചു നടപ്പായിരുന്നു (അതിപ്പോ നാലല്ല നാല്പതായാലും പഠിത്തമൊക്കെ അത്രയ്ക്കേ ഉണ്ടാവുകയുള്ളൂ!). പഠിക്കാനുള്ള ആക്രാന്തത്തിൽ പുസ്തകങ്ങളൊക്കെ പൊടിതട്ടിയെടുത്ത് എത്തുമ്പോഴേക്കും പഠിക്കാനുള്ള  ആവേശം ഒക്കെ അങ്ങ് കെട്ടടങ്ങും. പിന്നെ 'നാളെ 'പഠിക്കാമെന്ന പ്രത്യാശ ഉള്ളതുകൊണ്ട് ബുക്കും അടച്ചുവെച്ച്  എന്തെങ്കിലുമൊക്കെ കഴിച്ചും കുടിച്ചും ചുമ്മാ കിടന്നുറങ്ങും. ഇതായിരുന്നു സ്ഥിരം കലാപരിപാടി. എന്നാൽ പരീക്ഷാ ദിവസം അടുക്കുന്തോറും  മനസ്സിൽ എവിടെയൊക്കെയോ പേടി കടന്നുകൂടി. ഇനിയെങ്കിലും  പഠിച്ചില്ലെങ്കിൽ തോറ്റു തുന്നം പാടും എന്നതിൽ സംശയമില്ല . പരീക്ഷാക്കാലത്ത് മാത്രം കണ്ടുവരുന്ന കലാരൂപമായ കമ്പൈൻ സ്റ്റഡി മികച്ച ആശയമായതുകൊണ്ട് ക്ലാസ് ഗ്രൂപ്പിൽ ഞാൻ പതുക്കെ  ഒരു സന്ദേശം തട്ടിക്കൂട്ടി. ഒരുമിച്ചിരുന്ന് പഠിക്കാമെന്ന് കേട്ടപ്പോൾ എല്ലാവർക്കും പൂർണ്ണസമ്മതം. അതുവ...

വിശ്വസ്തതയോടെ പ്രിയനന്ദിനി

ഇടവപ്പാതിയെ ഓർമ്മിപ്പിയ്ക്കുന്ന മുഖമായിരുന്നു അവളുടേത്. എത്ര ചിരിച്ചാലും വാടി കൂമ്പി നിൽക്കുന്ന കണ്ണുകൾ. അലസമായി മെടഞ്ഞിട്ട മുടി. മായാൻ തുടങ്ങുന്ന കരിമഷി പൊട്ട്. എന്തോ മറന്ന മട്ടിലുള്ള നടത്തം. പ്രിയനന്ദിനി ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ആശങ്കകളും സംശയങ്ങളും നൽകിയ പെൺകുട്ടിയായിരുന്നു. എന്തൊക്കെയോ രഹസ്യങ്ങൾ മനസ്സിലിട്ട് വരട്ടിയെടുത്ത് കൃത്രിമമായ ഒരു അസാധാരണത്വം സൃഷ്ടിച്ചിരിയ്ക്കുകല്ലേ എന്ന് പോലും ഞങ്ങൾ സംശയിച്ചിരുന്നു.അതു കൊണ്ട് തന്നെ, ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിയാടിക്കൊണ്ടിരുന്ന അവളുടെ ചേതനയറ്റ ശരീരം കുറേയേറെ  വേട്ടയാടുകയും ചെയ്തിരുന്നു.

എടലാക്കുടി പ്രണയരേഖകളിലെ സാമൂഹിക മാനങ്ങൾ

മനുഷ്യ ജീവിതത്തെ പ്രചോദനാത്മകമായി മുന്നോട്ടു നയിയ്ക്കുന്നു എന്ന നിലയിൽ പ്രണയം എല്ലാ കാലത്തും പ്രസക്തമാണ്.ശാസ്ത്രവും മതങ്ങളും കലയും സാഹിത്യവും മറ്റും പല കോണുകളിൽ നിന്നും പ്രണയത്തെ നിർവ്വചിയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. നളിനിയുടെ പ്രണയത്തിൽ നിന്നും ദിവാകരൻ സാമൂഹിക ജീവിതത്തിലേയ്ക്ക് കൈ പിടിച്ചുയർത്തപ്പെട്ടത്, ഇഷ്ടമില്ലാതിരുന്നിട്ടും, മഹാത്മാ ഗാന്ധിയുമായിട്ടുള്ള വിവാഹ ശേഷം കസ്തൂർബയ്ക്കുണ്ടായ പരിവർത്തനങ്ങൾ, ശാരദാദേവിയുടെ പ്രണയ ജീവിതം എന്നിങ്ങനെ അനേകം ഉദാഹരണങ്ങളുണ്ട്.