നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ സമകാലിക ടിബറ്റന്‍ സംസ്കാരത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞ് പുറം ലോകത്തിനു മുൻപിൽ കൊണ്ടു വന്ന പ്രധാന വ്യക്തികളില്‍ ഒരാളാണ് പെമ സെഡെന്‍. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കഷ്ടപ്പാടിന്‍റെയും പരിശോധനയാണ് ബലൂൺ എന്ന ചിത്രം.ഈ നയത്തിലൂടെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ വിശകലനം ചെയ്യുന്നത്. മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നില്‍ക്കുന്നു. രണ്ട് കുട്ടികളുടെ കൈയിലുള്ള ബലൂണുകളാണവ. അവര്‍ അത് പറത്തി കളിക്കുന്നു, എന്നാല്‍ അവരുടെ അച്ഛന്‍ ഇത് കാണുമ്പോൾ അവരെ ശാസിയ്ക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന ബലൂണ്‍ അവരുടെ മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു. ചെമ്മരിയാടുകളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്ത് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നു . ചെമ്മരിയാടുകളെ വളര്‍ത...
ഡിസംബർ മാസത്തിൽ തിരുവനന്തപുരത്ത് മാത്രം പിടിപ്പെടുന്ന ' സിനിമാപ്പനി'. കേരള രാജ്യാന്തര ചലച്ചിത്രമേളയെ പറ്റിയുള്ള എന്റെ ധാരണ ഇതായിരുന്നു. നഗരം മുഴുവൻ ടാഗ് ഒക്കെ ഇട്ട് സ്റ്റൈലായി റോന്തു ചുറ്റുന്നവർ. എനിക്കതൊരു മായക്കാഴ്ച്ച തന്നെയായിരുന്നു.എന്നാലും എന്താണ് സംഭവം എന്ന് വലിയ പിടിയൊന്നുമില്ല. എന്നെങ്കിലും ഞാനും ടാഗൊക്കെ ഇട്ട് നടക്കും എന്നൊരു തോന്നൽ ഞാൻ പോലുമറിയാതെ മനസ്സിൽ കയറിക്കൂടി. കഴിഞ്ഞ മൂന്ന് വർഷമായി ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ മൂലം നടക്കാതെ പോയി. അങ്ങനെ കാത്തിരുന്ന് ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ് ഞാനും സ്വന്തമാക്കി. ഒന്നാം ദിവസം അണിഞ്ഞൊരുങ്ങി തിയറ്ററിലെത്തിപ്പോൾ നേരം വൈകി. ചുമ്മാ വായ്നോക്കി നിൽക്കുമ്പോൾ അതാ അജോയ് യും വിഷ്ണുവും വരുന്നു. ഒരു സിനിമ കണ്ട് കഴിഞ്ഞിട്ടുള്ള വരവാണ്. തൊട്ട് പിന്നാലെ ആതിര മോളും സംഘവുമെത്തി. പക്ഷേ, ക്യൂ നിന്നതൊക്കെ വെറുതെയായി. സീറ്റില്ലാത്തതിനാൽ ഞാനും മാളവികയും ഗംഗയും ഔട്ട് ! എന്തായാലും രണ്ട് സിനിമകൾ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങി. രണ്ടാം ദിവസം അവസാന നിമിഷത്തിലാണ് ഞാൻ തിയറ്ററിൽ എത്തിച്ചേർന്നത്. എങ്ങനെയൊക്കെ...