Skip to main content

They Say Nothing Stays The Same IFFK Film Review -3

ജോ ഒഡഗിരി തിരക്കഥയെഴുതി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയാണ് 'അരു സെൻഡോ നോ ഹാനാഷി' . ടോയ്ചി എന്ന വൃദ്ധനായ കടത്തു വഞ്ചിക്കാരന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരു കുടിലിലാണ് അദ്ദേഹം താമസിക്കുന്നത്, യാത്രക്കാരെ കൂടാതെ, ജെൻസോ എന്ന നിഷ്കളങ്കനായ ഒരു ആൺകുട്ടിയോടും അദ്ദേഹം സംവദിയ്ക്കുന്നുണ്ട്. നദിക്കു കുറുകെ ഒരു പാലം പണിയുന്നു, ഇത് അയാളെ വിഷമിപ്പിക്കുന്നു. എന്നാൽ  അബോധാവസ്ഥയിൽ കിടക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തി അവളെ രക്ഷിക്കുമ്പോൾ അയാൾക്ക് കൈകാര്യം ചെയ്യാൻ കൂടുതൽ ഗുരുതരമായ കാര്യങ്ങളുണ്ടാകുന്നു.
ചിത്രത്തിന് ഭംഗി നൽകുന്നത് അതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്ന മനോഹരമായ ഫ്രെയ്മുകളാണ്.മനോഹരമായ ലാൻഡ്‌സ്‌കേപ്പ് പകർത്തുന്ന അനേകം വൈഡ് ആംഗിൾ ഷോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്.. സാംസ്കാരികമായി സമ്പന്നമായ ജാപ്പനീസ് ഗ്രാമപ്രദേശങ്ങൾ അതിന്റെ നിറഭംഗിയോടു കൂടി അവതരിപ്പിക്കുന്നു. പരമ്പരാഗത ജാപ്പനീസ് ഛായയുള്ള പശ്ചാത്തല സ്‌കോറുകളും ഈ സിനിമ ഉപയോഗിക്കുന്നു, ഇത് കാഴ്ചാനുഭവത്തെ സമൃദ്ധമാക്കിയിരിയ്ക്കുന്നു.എന്നാൽ ഒരു ശരാശരി പ്രേക്ഷകനെ സിനിമ കുറച്ച് സമയത്തിനുള്ളിൽ തന്നെ മടുപ്പിച്ച് തുടങ്ങും.. ഇതിവൃത്തം പ്രേക്ഷകനുമായി കൃത്യമായി സംവദിക്കുന്നില്ല. സംഭാഷണങ്ങൾ ക്രമാതീതമായി പ്രവർത്തനങ്ങൾക്ക് മുമ്പ് നടക്കുന്നു. ദൈനംദിന ജീവിതത്തിന്റെ വലിപ്പച്ചെറുപ്പങ്ങളുള്ള നിമിഷങ്ങൾ ഒപ്പിയെടുക്കാൻ  വളരെയധികം സമയം ചെലവഴിക്കുന്നു. പ്രകൃതിദൃശ്യങ്ങൾക്കായി സ്ലോ ക്യാമറ പാൻ ചെയ്ത് ധാരാളം സമയം ചെലവഴിക്കുന്നു. രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ സിനിമയിൽ അധികം സംഭാഷണങ്ങളില്ല. പലയിടങ്ങളിലും കഥ വെറുതെ വലിച്ച് നീട്ടിയിരിയ്ക്കുന്നു. ആവശ്യമില്ലാത്ത ഇടങ്ങളിൽ മോണോ ക്രോം ഫ്രെയ്മുകളുടെ ഉപയോഗവും ഈ ഒരു ന്യൂനതയാണ്. നന്നായി എഡിറ്റ് ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ സിനിമ പകുതി സമയം വരെ ചുരുക്കാമായിരിക്കാമായിരുന്നു .ഏതെങ്കിലും കേന്ദ്ര ബിന്ദുവിലേക്ക് ബന്ധിപ്പിക്കാൻ പ്രയാസമാണ്. ടോയ്ച്ചി നിഗൂഢത നിറഞ്ഞ സ്വഭാവമാണ് അനാവരണം ചെയ്യുന്നത്. അത്തരമൊരു കഥാപാത്രത്തോട് സഹതപിക്കുകയും പ്രയാസമാണ്. ജെൻസോയും അങ്ങനെ തന്നെ. പെൺകുട്ടി ആരെന്നോ ഏതെന്നോ അറിയില്ല.കൂടാതെ, സിനിമയിലുടനീളം  കഥാപാത്രങ്ങളുടെ വിരസമായ മൗനവും. സിനിമയുടെ വിശ്വസനീയമല്ലാത്ത ആഖ്യാന ശൈലി നിലവാരം കുറയ്ക്കുന്നു എന്നത് മറ്റൊരു വാസ്തവം. സിനിമയുടെ അവസാനമുള്ള രക്തച്ചൊരിച്ചിൽ കൂടി കഴിയുമ്പോൾ കഥയെന്തെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയും നഷ്ടപ്പെടുമെന്ന് സാരം!

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

Balloon IFFK Film Review- 1

നോവലിസ്റ്റ്, ചലച്ചിത്രകാരന്‍ എന്നീ നിലകളില്‍ സമകാലിക ടിബറ്റന്‍ സംസ്കാരത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞ് പുറം ലോകത്തിനു മുൻപിൽ കൊണ്ടു വന്ന  പ്രധാന വ്യക്തികളില്‍ ഒരാളാണ് പെമ സെഡെന്‍. കുടുംബാസൂത്രണത്തിനായി ചൈന ഏര്‍പ്പെടുത്തിയ ഒറ്റ-ശിശു നയത്തിന്റെയും ബുദ്ധമത വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും  കഷ്ടപ്പാടിന്‍റെയും പരിശോധനയാണ് ബലൂൺ എന്ന ചിത്രം.ഈ നയത്തിലൂടെ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളെക്കുറിച്ചാണ് സിനിമ വിശകലനം ചെയ്യുന്നത്.  മേഘാവൃതമായ ഒരു തിരശ്ശീല സ്ക്രീനിനെ പൊതിഞ്ഞു നില്‍ക്കുന്നു. രണ്ട് കുട്ടികളുടെ  കൈയിലുള്ള  ബലൂണുകളാണവ. അവര്‍ അത് പറത്തി കളിക്കുന്നു, എന്നാല്‍ അവരുടെ അച്ഛന്‍ ഇത് കാണുമ്പോൾ അവരെ ശാസിയ്ക്കുകയും ബലൂണുകള്‍ കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നു. കുട്ടികള്‍ കളിച്ചു കൊണ്ടിരുന്ന ബലൂണ്‍ അവരുടെ മാതാപിതാക്കള്‍ സൂക്ഷിച്ചിരുന്ന അവസാനത്തെ രണ്ട് കോണ്ടം ആയിരുന്നു. ചെമ്മരിയാടുകളാല്‍ ചുറ്റപ്പെട്ട വിശാലമായ സ്ഥലത്ത് താമസിക്കുന്ന ഡാര്‍ഗ്യേയും ഭാര്യ ഡ്രോള്‍ക്കറും വളരെ കഷ്ടപ്പെട്ട് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നു .  ചെമ്മരിയാടുകളെ വളര്‍ത...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...