Skip to main content

They Say Nothing Stays The Same IFFK Film Review -3

ജോ ഒഡഗിരി തിരക്കഥയെഴുതി സംവിധാനം ചെയ്ത ജാപ്പനീസ് സിനിമയാണ് 'അരു സെൻഡോ നോ ഹാനാഷി' . ടോയ്ചി എന്ന വൃദ്ധനായ കടത്തു വഞ്ചിക്കാരന്റെ കഥയാണ് ഈ സിനിമ പറയുന്നത്. ഒരു കുടിലിലാണ് അദ്ദേഹം താമസിക്കുന്നത്, യാത്രക്കാരെ കൂടാതെ, ജെൻസോ എന്ന നിഷ്കളങ്കനായ ഒരു ആൺകുട്ടിയോടും അദ്ദേഹം സംവദിയ്ക്കുന്നുണ്ട്. നദിക്കു കുറുകെ ഒരു പാലം പണിയുന്നു, ഇത് അയാളെ വിഷമിപ്പിക്കുന്നു. എന്നാൽ  അബോധാവസ്ഥയിൽ കിടക്കുന്ന ഒരു പെൺകുട്ടിയെ കണ്ടെത്തി അവളെ രക്ഷിക്കുമ്പോൾ അയാൾക്ക് കൈകാര്യം ചെയ്യാൻ കൂടുതൽ ഗുരുതരമായ കാര്യങ്ങളുണ്ടാകുന്നു.
ചിത്രത്തിന് ഭംഗി നൽകുന്നത് അതിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്ന മനോഹരമായ ഫ്രെയ്മുകളാണ്.മനോഹരമായ ലാൻഡ്‌സ്‌കേപ്പ് പകർത്തുന്ന അനേകം വൈഡ് ആംഗിൾ ഷോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്.. സാംസ്കാരികമായി സമ്പന്നമായ ജാപ്പനീസ് ഗ്രാമപ്രദേശങ്ങൾ അതിന്റെ നിറഭംഗിയോടു കൂടി അവതരിപ്പിക്കുന്നു. പരമ്പരാഗത ജാപ്പനീസ് ഛായയുള്ള പശ്ചാത്തല സ്‌കോറുകളും ഈ സിനിമ ഉപയോഗിക്കുന്നു, ഇത് കാഴ്ചാനുഭവത്തെ സമൃദ്ധമാക്കിയിരിയ്ക്കുന്നു.എന്നാൽ ഒരു ശരാശരി പ്രേക്ഷകനെ സിനിമ കുറച്ച് സമയത്തിനുള്ളിൽ തന്നെ മടുപ്പിച്ച് തുടങ്ങും.. ഇതിവൃത്തം പ്രേക്ഷകനുമായി കൃത്യമായി സംവദിക്കുന്നില്ല. സംഭാഷണങ്ങൾ ക്രമാതീതമായി പ്രവർത്തനങ്ങൾക്ക് മുമ്പ് നടക്കുന്നു. ദൈനംദിന ജീവിതത്തിന്റെ വലിപ്പച്ചെറുപ്പങ്ങളുള്ള നിമിഷങ്ങൾ ഒപ്പിയെടുക്കാൻ  വളരെയധികം സമയം ചെലവഴിക്കുന്നു. പ്രകൃതിദൃശ്യങ്ങൾക്കായി സ്ലോ ക്യാമറ പാൻ ചെയ്ത് ധാരാളം സമയം ചെലവഴിക്കുന്നു. രണ്ട് മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ സിനിമയിൽ അധികം സംഭാഷണങ്ങളില്ല. പലയിടങ്ങളിലും കഥ വെറുതെ വലിച്ച് നീട്ടിയിരിയ്ക്കുന്നു. ആവശ്യമില്ലാത്ത ഇടങ്ങളിൽ മോണോ ക്രോം ഫ്രെയ്മുകളുടെ ഉപയോഗവും ഈ ഒരു ന്യൂനതയാണ്. നന്നായി എഡിറ്റ് ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ സിനിമ പകുതി സമയം വരെ ചുരുക്കാമായിരിക്കാമായിരുന്നു .ഏതെങ്കിലും കേന്ദ്ര ബിന്ദുവിലേക്ക് ബന്ധിപ്പിക്കാൻ പ്രയാസമാണ്. ടോയ്ച്ചി നിഗൂഢത നിറഞ്ഞ സ്വഭാവമാണ് അനാവരണം ചെയ്യുന്നത്. അത്തരമൊരു കഥാപാത്രത്തോട് സഹതപിക്കുകയും പ്രയാസമാണ്. ജെൻസോയും അങ്ങനെ തന്നെ. പെൺകുട്ടി ആരെന്നോ ഏതെന്നോ അറിയില്ല.കൂടാതെ, സിനിമയിലുടനീളം  കഥാപാത്രങ്ങളുടെ വിരസമായ മൗനവും. സിനിമയുടെ വിശ്വസനീയമല്ലാത്ത ആഖ്യാന ശൈലി നിലവാരം കുറയ്ക്കുന്നു എന്നത് മറ്റൊരു വാസ്തവം. സിനിമയുടെ അവസാനമുള്ള രക്തച്ചൊരിച്ചിൽ കൂടി കഴിയുമ്പോൾ കഥയെന്തെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയും നഷ്ടപ്പെടുമെന്ന് സാരം!

Comments

Popular posts from this blog

സൈബർ ഇടങ്ങളും മലയാള സാഹിത്യവും

സ്പര്‍ശിക്കാനും ദർശിക്കാനും കഴിയാത്ത ഭൗതിക അതിര്‍ത്തി  ഇല്ലാത്ത ,എന്നാല്‍ അനുഭവിക്കാന്‍ സാധിക്കുന്നൊരു ലോകം. അതാണ് സൈബര്‍ ഇടങ്ങള്‍. ഇതിനെക്കുറിച്ച് ജി. മധുസൂദനന്‍ 'ഭാവുകത്വം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ 'എന്ന തന്റെ കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ കമ്പ്യൂട്ടറുകളും വിനിമയ സംവിധാനങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്ന സമാന്തര ലോകം. അറിവിന്റെ ഗോളയാത്രകളും രഹസ്യങ്ങളും അളവുകളും ദിശാസൂചികളും, വിനോദങ്ങളും, മനുഷ്യേതര ഉപാധികളിലൂടെ രൂപമെടുക്കുന്നയിടം. ലോകത്തെവിടെനിന്നും ഒരു കമ്പ്യൂട്ടറിലൂടെ  ഈ ആഗോള സ്ഥലത്തേക്ക് കടന്നു ചെല്ലാം. ചെറിയ കുറിപ്പടിയില്‍ നിന്ന് ഒരു പേജിലേക്കും സ്‌ക്രീനിലേക്കും,പുതിയ ലോകത്തേക്ക് പ്രവേശനം ലഭിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും നുണകളും എല്ലാം കൂടിക്കുഴയുന്നൊരു പ്രദേശം. ശരീരചലനം ആവശ്യമില്ലാത്ത വിശ്വയാത്രയില്‍ ശരീരം അപ്രസക്തമാവുന്നു. ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍വ്വചനം. ഇന്ന് നമ്മള്‍ പലരുടേയും ദിവസം തുടങ്ങുന്നത് സൈബര്‍ ലോകത്തേക്ക് ജനാലകള്‍ തുറന്നു കൊണ്ടാണ്. ദൈനംദിന സംഭവങ്ങളും, രാഷ്ട്രീയ നീക്കങ്ങളും, കാ...

ആകാശം നഷ്ടപ്പെട്ട ദേശാടനക്കിളികൾ

എല്ലാ കോലാഹലങ്ങളിൽ നിന്നും മാറി നിന്ന് ചുറ്റുമൊന്ന് ഉറ്റുനോക്കാൻ കൊതി തോന്നിയ നിമിഷങ്ങളിലെല്ലാം വായിച്ചതും അറിഞ്ഞതും പത്മരാജൻ കഥകളാണ്.കഥകളിൽ നിന്ന് പിന്നെ സിനിമകളും.. മലയാളത്തിൽ പ്രണയത്തിന്റെ ആഘോഷം വാക്കാൽ തീർത്ത എഴുത്തുകാരൻ എന്നതിലുപരി, ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ മലയാള സിനിമയിലെ മൂല്യബോധങ്ങളെ തന്നെ തച്ചുടയ്ക്കുന്ന രീതിയിൽ പ്രേക്ഷക മനസുകളിൽ പ്രതിഷ്ഠിച്ച ഒരേ ഒരു സംവിധായകനാണ് പത്മരാജൻ. സാലിയുടെയും നിർമ്മലയുടെയും കഥ പറയുന്ന 'ദേശാടനക്കിളി കരയാറില്ല' സാമ്പ്രദായിക സിനിമ ശൈലിയെ ഉടച്ചു വാർത്ത ചിത്രമായിരുന്നു. പെൺകുട്ടികൾ തമ്മിൽ പ്രണയിക്കുമെന്നും അവർക്ക് പറക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കാവ്യാത്മകമായി പറയുന്ന പത്മരാജൻ മാജിക്ക് !  മുറിപ്പാവാടയിട്ട്, മുടി മെടഞ്ഞിട്ട്,സാഹചര്യങ്ങളോട് കലഹിച്ച് നടക്കുന്ന രണ്ട് പെൺകുട്ടികൾ . കൗമാരക്കാരികളായ സ്കൂൾ വിദ്യാർത്ഥിനികൾ,സാലിയും നിർമ്മലയും. മാതാപിതാക്കളുടെ അഭാവത്തിൽ വളരുന്ന അവർ പരസ്പരം താങ്ങും തണലുമാകുന്നു. സൗഹൃദത്തിനപ്പുറം മറ്റൊരു തലമുള്ള ബന്ധമാണവരുടേതെന്ന് ആദ്യ പകുതിയിൽ തന്നെ വ്യക്തമാണ്. സാലി നിർമ്മലയ്ക്ക് നൽകുന്ന സുരക്ഷിതത്വം , അവർ തമ്മ...

বিনিসুতোয় ( Without Strings) IFFK Film Review - 2

'കഥയ മമ കഥയ മമ കഥകളതിസാദരം...' ഒരായിരം കഥകൾ കൊണ്ട് കെട്ടി ചമയ്ക്കപ്പെട്ട ജീവിതം ജീവിച്ചു തീർക്കുന്ന നാം , കഥകളിൽ നിന്ന് സ്വതന്ത്രരാകുന്നതെപ്പോഴാണ്? കഥകളുടെ തടവറയിൽ നിന്ന് മോചിതരാകുന്നതെപ്പോഴാണ്? ഒരു ഗെയിം ഷോയുടെ ഓഡിഷനിൽ രണ്ട് അപരിചിതർ കണ്ടുമുട്ടുന്നു, സുഹൃത്തുക്കളാകുന്നു. ചില വിചിത്രമായ  രീതികളിലൂടെ അവരുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ശ്രമിക്കുന്നതിന്റെ കഥയാണ് , ബിനിസുതോയ്. ശ്രാബണി ബാറ്വ, കാജൾ സർക്കാർ എന്നീ രണ്ട് വ്യക്തികളിലൂടെയാണ് കഥ സഞ്ചരിയ്ക്കുന്നത്. ഗെയിം ഷോയുടെ ഓഡിഷനിൽ പങ്കെടുക്കാനെത്തിയ അവർ പരസ്പരം തങ്ങളുടെ കഥകൾ പങ്കുവെയ്ക്കുകയും പിരിയുകയും ചെയ്യുന്നു. അനന്തരം ആ കഥകളിൽ യാതൊരു സത്യവും ഇല്ലായിരുന്നുവെന്നും, അവ മെനഞ്ഞെടുക്കപ്പെട്ടവയായിരുന്നു എന്നും വെളിവാകുന്നു.  ഉയർന്ന നിലവാരത്തിലുള്ള ജീവിത പരിസരങ്ങളിൽ ജീവിച്ചിട്ടും, അവർ മാനസികമായി തൃപ്തരല്ല. അവർ തങ്ങൾക്ക് നഷ്ടമായ ജീവിതത്തെ കഥകളിലൂടെ തേടുന്നു. കോട്ടും സ്യൂട്ടും കാറും എല്ലാം അരികുകളിലേക്ക് തള്ളി മാറ്റി, ആഡംബരങ്ങളുടെ പൊള്ളത്തരങ്ങളില്ലാതെ കാജൽ സർക്കാർ  കാണാൻ ശ്രമിയ്ക്കുന്ന ജീവിതം തികച്ചും സാധാരണക്കാരന്റെതാ...